Wednesday 29 August 2012

ബുക്കറിലൂടെ 5: ദി വൈറ്റ് ടൈഗര്; അരവിന്ദ് അഡിഗ



പത്തോളം ബുക്കര് പുസ്തകങ്ങളേ ഞാന് വായിച്ചിട്ടുണ്ടാകുള്ളൂ. അല്ലാത്ത പുസ്തകങ്ങള് എത്ര വായിച്ചിട്ടുണ്ടെന്നറിയില്ല. ഞാന് വായിച്ചുള്ള പുസ്തകങ്ങളില് വെച്ച് ഏറ്റവും വൃത്തികെട്ട പുസ്തകമാണ് അരവിന്ദ് അഡിഗയുടെ ബുക്കര് പ്രൈസ് വിജയി, ദി വൈറ്റ് റ്റൈഗര്. കോട്ടയം പുഷ്പനാഥിന്റെ സോഫ്റ്റ് പോണ് അടങ്ങിയ കുറ്റാന്വേഷക നോവലുകള്ക്കും, ഇംഗ്ലിഷില് ഹാരോല്ഡ് റോബിന്സന്റെ കഥകള്ക്കും ഒക്കെ താഴെയാണ് ഈ പുസ്തകത്തിന് ഞാന് വില കല്പിച്ചിരിക്കുന്നത്. ചവറുകളില് ചവറ് പുസ്തകങ്ങളിലെ ഭാഷയും ക്രാഫ്റ്റുമൊക്കെ ഈ പുസ്കത്തിന്റേതിനേക്കാള് എത്രയോ എത്രയോ ഭേദമാണ്.

എഴുത്തിനേക്കാള് എനിക്ക് പ്രശ്നമായിത്തോന്നിയത് എഴുത്തുകാരന്റെ മനോഭാവമാണ്. ഇതിനെ slumdog millionaire syndrome എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഒരു മൂന്നാംലോക രാജ്യമെടുക്കുക. അതിലെ സകലമാന പ്രശ്നങ്ങളെക്കുറിച്ചും പറയാന് ഒരു നോവലോ സിനിമയോ ഉണ്ടാക്കുക. മറ്റു രാജ്യങ്ങള് ഈ സൃഷ്ടികള് കണ്ട് അയ്യോ പാവം രാജ്യം, ഹാ കഷ്ടം, അപലപനീയം എന്നൊക്കെ പറയുന്നത് കണ്ട് അതില് നിന്നൊരു സുഖം derive ചെയ്യുക. ഇത്തരം ആളുകളോട് എനിക്ക് പറയാനുള്ളതിതാണ്. ആദ്യമായും, ഒന്ന് പോടാപ്പ. പിന്നെ, ഇവിടെ പട്ടിണിയുണ്ട്, അഴിമതിയുണ്ട്, അധോലോകം, വേശാവൃത്തി എല്ലാമുണ്ട്. അതിനെപ്പറ്റി എഴുതാം. പാടില്ലെന്നല്ല. പക്ഷെ അതിനെപ്പറ്റി എഴുതുമ്പോള് കുറച്ച് തലച്ചോറുപയോഗിക്കണം. ഇതാ ഞങ്ങളുടെ രാജ്യം, ഇതാ അതിന്റെ എല്ലാ വൃത്തികേടും, വരൂ വന്ന് സഹതപിക്കൂ എന്ന് പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ഫിക്ഷന്‍ തന്നെ വേണമെന്നില്ലല്ലോ. ഇനിയും അരുതേ, നമ്മുടെ യുവാക്കള്‍ എങ്ങോട്ട്, എന്നൊക്കെയുള്ള പേരുകളില്‍ ആ സ്വഭാവത്തിലുള്ള ലേഖനങ്ങളെഴുതി വല്ല യഹോവ സാക്ഷികളുടെ മാസികകള്‍ക്കും അയച്ച് കൊടുത്താല്‍ പോരേ.

ഇന്ത്യയുടെ ചേരികളില്‍ നിന്ന് വരുന്ന പാവപ്പെട്ടവനായ ഒരു മനുഷ്യന്‍ ബിസിനസ് ലോകത്തിന്റെ എല്ലാ കൊള്ളരുതായ്മകളും പഠിച്ച് ഒരു കൊലപാതകവും നടത്തി സ്വയം ഒരു വലിയ ബിസിനസുകാരനാകുന്നതാണ് ഈ നോവലിന്റെ കഥ. ഇത് ഇപ്പോള്‍ പറഞ്ഞ ഒരു വാചകത്തിലോ മറ്റോ പറയാനുള്ളതിനു പകരം പത്ത് മുന്നൂറ് പേജില്‍ നല്ല ബോറ് ഭാഷയില്‍ പേനയ്ക്ക് വയറിളക്കം വന്ന പോലെ എഴുതിവച്ചിരിക്കുകയാണ് കഥാകൃത്ത്. ഇതിന് ബുക്കര്‍ കിട്ടിയതോ പിന്നെ? സ്ലംഡോഗിന് ഓസ്കാര്‍ കിട്ടുന്ന അതേ കാരണത്തില്‍. തീട്ടം തീനികളും തീട്ടം കോരികളുമൊക്കെയുള്ള ഇന്ത്യയെ പുറത്തുള്ളവര്‍ക്ക് പെരുത്ത് പിടിക്കും. അത്ര തന്നെ. എനിക്കിനി ദേശസ്നേഹം കയറി ഭ്രാന്തായതാണെന്ന് വിചാരിക്കരുത്. ദേശസ്നേഹം എന്നത് ഒരു പ്രഹസനമാണെനിക്ക്. യാതൊരുവിധ യുക്തിയുമില്ലാത്ത ഒരു കാര്യം. ഇന്ത്യയില്‍ ജനിച്ചതുകൊണ്ട് ഇന്ത്യയെ സ്നേഹിക്കുക, അമേരിക്കയിലാണെങ്കില്‍ അമേരിക്കയെ. ഓരോരോ മതങ്ങളില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളൊക്കെ പിന്തുടരുന്നതുപോലെ. അതിലും വലിയ തമാശയുണ്ടോ. അപ്പോള്‍ എന്റെ പ്രശ്നം എഴുത്തുകാരന്റെ കാഴ്ചപ്പാടിനോടും അദ്ദേഹത്തിന്റെ മാപ്പര്‍ഹിക്കാത്ത ധൈര്യത്തിനോടുമാണ്. കാല്‍ക്കാശിന് വിലയില്ലാത്ത എഴുത്തും വച്ച് ഞെളിഞ്ഞിരിക്കാനും അതിന്മേല്‍ ഞാന്‍ ഇന്ത്യയുടെ യഥാര്‍ഥ മുഖം ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടി എന്ന് പറയാനുമൊക്കെ കാണിക്കുന്ന ധൈര്യം.

ഏതായാലും ഇത് വായിച്ചതുകാരണം ഇനി ഈ എഴുത്തുകാരനെ വായിക്കേണ്ടതില്ല എന്ന ഒരു ഗുണമുണ്ടായി. വായിക്കേണ്ട പുസ്തകങ്ങളില്‍ രണ്ട് പൊട്ട പുസ്തകങ്ങള്‍ കുറയുന്നതിലൂടെ വേറെ രണ്ട് നല്ല പുസ്തകങ്ങള്‍ ഇടം പിടിക്കുമല്ലോ.

അടുത്തത്: Life of Pi, Yann Martel

Sunday 19 August 2012

വെജൈന: എങ്ങനെ നീ മുറുക്കും കുയിലേ?

18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം. 

പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത്  ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം. 

പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.

2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.

3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.

4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്. 

5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും. 

6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളുടെ കൂടെക്കിടന്ന തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും. 

അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.

ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട്  ഇപ്രകാരം  അരുളി ചെയ്യുക. 
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'

പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ  FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം. 


വെജൈന: എങ്ങനെ നീ മുറുക്കും കുയിലേ

18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം. 

പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത്  ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന. (ആഹ. വാക്ക് കിട്ടി. മുറുക്കം.) രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം. 

പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.

2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.

3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.

4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്. 

5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും. 

6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളെ പ്രാപിച്ച തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും. 

അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.

ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട്  ഇപ്രകാരം  അരുളി ചെയ്യുക. 
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'

പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ  FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം. 



Saturday 18 August 2012

ബുക്കറിലൂടെ 4. The English Patient (പുസ്തകവും സിനിമയും)



The English Patient കനേഡിയന്‍  എഴുത്തുകാരന്‍ Michael Ondatjee യുടെ നോവലാണ്. 1992 ലാണ് ഇതിന് ബുക്കര്‍ കിട്ടുന്നത്. ഈ പുസ്തകത്തെപ്പറ്റി പറയുമ്പോള്‍ ഞങ്ങളുടെ തലമുറയെപ്പറ്റി പ്രത്യേകം പറയേണ്ടി വരും. ഞങ്ങള്‍ക്ക് തൊട്ടുമുമ്പുള്ളവരോ അതിനും തൊട്ടുമുമ്പുള്ളവരോ ഒന്നും യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടെന്ന് തോന്നുന്നില്ല. യുദ്ധത്തിന് മുമ്പോ പിമ്പോ എന്നടിസ്ഥാനത്തിലോ അപ്പോഴുണ്ടായിരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലോ ഒന്നും ഒന്നിനെപ്പറ്റിയും ഒരിക്കലും സംസാരിക്കാത്ത ഒരു തലമുറയായിരിക്കണം എന്റേത്. ചരിത്രമെല്ലാം ഞങ്ങളില്‍ അവസാനിക്കുന്നതായി എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. അതറിയാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാലും പഴയ കാലത്തെപ്പോലെ അത് തനത്താന്‍ വരുന്ന ഒന്നാകുന്നില്ല ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് അത് അധ്വാനത്തിലൂടെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അത് ചെയ്യാന്‍ മെനക്കെടുന്നവര്‍ ചുരുക്കം. ചിലപ്പോള്‍ അതിന്റെ ആവശ്യമേ ഉണ്ടാവുന്നില്ല.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന കഥ എന്ന് പറഞ്ഞുകൂട, ചില സംഭവങ്ങളുടെയും ഓര്‍മകളുടെയും ഒരു ശേഖരമാണ് The English Patient. വായന അത്ര സുഖമുള്ളതായിരുന്നില്ല. വളരെ അധ്വാനിച്ചാണ് വായിച്ചതെന്നു തന്നെ പറയേണ്ടി വരും. ലളിതമായ ഭാഷ തന്നെയാണ്. എന്നാലും. യുദ്ധമവസാനിച്ചിട്ടും മരിച്ചുകൊണ്ടിരിക്കുന്ന മേലാസകലം പൊള്ളിയ ഒരു മനുഷ്യനോടൊപ്പം ഇറ്റലിയിലെ ഒരു വില്ലയില്‍ താമസിക്കുന്ന ഇരുപതു വയസ്സുകാരിയായ നഴ്സിന്റെ കഥയാണിത്. എന്നാല്‍ അവരുടെ മാത്രം കഥയല്ല. അത് അവള്‍ ഇംഗ്ലിഷ് പേഷ്യന്റ് എന്ന് വിളിക്കുന്ന ആ മനുഷ്യന്റെയും ഇടയ്ക്ക് അവരുടെ ഇടയില്‍ താമസമാക്കുന്ന അവളുടെ അച്ഛന്റെ സുഹൃത്ത് Caravaggio യുടെയും ഒരു ഇന്ത്യന്‍ സിഖ് Kirpal Singh എന്ന പട്ടാളക്കാരന്റെയുംകൂടെ കഥയാണ്. അവസാനത്തേയ്ക്ക്, ഞാന്‍ പറയും അത് കിപ് എന്ന് വിളിക്കപ്പെടുന്ന കിര്‍പാല്‍ സിങ്ങിന്റെ മാത്രം കഥയാകുന്നു എന്ന്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലിഷ് പേഷ്യന്റിന്റെ ഭൂതകാലം, കിര്‍പാലിന്റെ പല യുദ്ധ അനുഭവങ്ങള്‍, ഒരു ചാരനായിരുന്ന കരവാജിയോയുടെ അനുഭവങ്ങള്‍ ഹാന എന്ന നഴ്സിന്റെ വികാരങ്ങള്‍ എന്നിവയിലൂടെയൊക്കെ കടന്നുപോകുന്നു പുസ്തകം. അതില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ചത് കിര്‍പാലിന്റെ ബോംബുകള്‍ നിര്‍വീര്യമാക്കുന്ന ഭാഗങ്ങളാണ്. അതൊക്കെ വായിക്കുമ്പോള്‍ കുറച്ചുനേരത്തേയ്ക്ക് ഞാന്‍ ആലോചിച്ചിരുന്നുപോകാറുണ്ട്, അന്ന് ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ഞാനെന്തു തരം മനുഷ്യനാവുമായിരുന്നു എന്ന്. ആ സ്ഥലം അപ്പാടെ കുഴിച്ചുമൂടിയ മൈനുകളാണ്. നിങ്ങളുടെ ഒരു പാദസ്പര്‍ശത്തില്‍ അത് പൊട്ടിത്തെറിക്കാം. ജര്‍മന്‍കാര്‍ വൈവിധ്യമാര്‍ന്ന പല രീതികളും സ്വീകരിക്കുന്നതനുസരിച്ച് ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ പുതിയ പാഠങ്ങള്‍ allies ും പഠിച്ചുകൊണ്ടിരുന്നു. നമ്മളുടെ നടപ്പില്‍ പോലും മരണം കണ്ടുകൊണ്ടു ജീവിക്കുക! അതൊന്നും അറിയാതെ ഇങ്ങനെ ജീവിക്കുന്നതില്‍ അല്‍പനേരം ലജ്ജിച്ചിരുന്നു. പിന്നെ അതിലൊന്നും വലിയ കഥയില്ലെന്നാണ് എന്റെ വിശ്വാസം എന്നതുകൊണ്ട് വായന തുടര്‍ന്നു. 
വായിച്ചു കഴിഞ്ഞ ഉടനെ സിനിമയും കണ്ടു. മുക്കാല്‍ ഭാഗം വരെയായപ്പോഴേയ്ക്കും പുസ്തകത്തേക്കാള്‍ എനിക്ക് സിനിമയാണ് ഇഷ്ടപ്പെട്ടതെന്ന നിഗമനത്തിലേയ്ക്കെത്തുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നോവലിന്റെ കാമ്പ് തന്നെ കിര്‍പാല്‍ സിങ്ങ് എന്ന ഇന്ത്യക്കാരനാകുന്നത് ഒരു പ്രത്യേക സംഭവത്തിലൂടെയാണ്. കിര്‍പാലും ഹാനയും പ്രേമത്തിലാവുകയുമെല്ലാം കഴിഞ്ഞിട്ടും എല്ലാം ശുഭകരമായി പുരോഗമിക്കുകയാണ്, യുദ്ധം ഭൂരിഭാഗം സ്ഥലങ്ങളിലും അവസാനിച്ചു എന്നിരിക്കുന്ന സമയത്ത് അത്യധികം ക്ഷുഭിതനായി കിര്‍പാല്‍ ഇംഗ്ലിഷ് പേഷ്യന്റിനു നേരെ വെടിയുതിര്‍ക്കാന്‍ തുനിയുന്നുണ്ട്. ആ മുറിയിലുള്ള മൂന്ന് പേര്‍ക്കൊപ്പം നമുക്കും കാര്യമെന്താണെന്ന് മനസ്സിലാവുന്നില്ല. എന്നാല്‍ പിന്നെ അയാള്‍ പറഞ്ഞു തുടങ്ങുന്നു. അമേരിക്കയുടെയും ഇംഗ്ലന്റിന്റെയും സാമര്‍ഥ്യത്തെക്കുറിച്ച്. നമ്മള്‍ അവരുടെ കോളനിയായിരുന്നിട്ടും നമുക്കവരെ വെറുക്കാന്‍ കഴിയാതിരിക്കുന്നതിനെക്കുറിച്ച്. ഏതെങ്കിലും ഇംഗ്ലിഷ് ആചാരം തെറ്റിച്ചുപോകുമോ എന്ന് നമ്മള്‍ ഭയക്കുന്നതിനെക്കുറിച്ച്. എന്നിട്ടൊടുവില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ജപ്പാനെ നശിപ്പികുകയോ? എന്നാണയാള്‍ ചോദിക്കുന്നത്. ഹിരോഷിമ അറ്റോമിക് ബോംബിങ്ങിനെക്കുറിച്ച് റേഡിയോയില്‍ കേട്ട് ക്ഷുഭിതനായ കിര്‍പാലായിരുന്നു അത്. അയാള്‍ ആ വഴിക്ക് ഹാനയെ ഉപേക്ഷിച്ച് തിരിച്ചു പോകുന്നു. നോവല്‍ അവസാനിക്കുന്നത് ഹാനയുടെ കത്തുകള്‍ക്ക് മറുപടി അയയ്ക്കാത്ത ലാഹോറില്‍ ഭാര്യയും കുട്ടികളുമായി കഴിയുന്ന കിര്‍പാല്‍ സിങ്ങിലാണ്. ആ ഭീകരമായ എപിസോഡ് സിനിമയിലില്ലേയില്ല. ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. അതുവരെ പുസ്തകത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ടുപോകുകയായിരുന്ന സിനിമയില്‍ ഈ ഭാഗം ഇല്ലെന്നു മാത്രമല്ല, യുദ്ധം അവസാനിച്ചതിന്റെ സൂചകമായി കുറെ അമേരിക്കന്‍ കൊടികള്‍ നാട്ടിയ കൂറ്റന്‍ ട്രക്കുകള്‍ ആടിത്തിമിര്‍ക്കുന്നതും കാണിച്ചിരിക്കുന്നു. ഇത്തരം കാപട്യം ഞാനീയടുത്തെങ്ങും കണ്ടട്ടില്ല. സിനിമയെക്കുറിച്ച് വികിപീഡിയയില്‍ നോക്കിയപ്പോള്‍ കാണുന്നത് നോവലിസ്റ്റ് സിനിമയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നതാണ് കൂടുതല്‍ ശരി. ആ പുസ്തകമെഴുതിയ മനുഷ്യന്‍ ഒരിക്കലും ഇങ്ങനെ അതിനെ ആവിഷ്കരിക്കാന്‍ സമ്മതിക്കില്ല. സമ്മതിക്കുമെങ്കില്‍ ഇനി അയാള്‍ എഴുതേണ്ടതില്ല. സിനിമയ്ക്ക് ഒമ്പത് ഓസ്കാറുകള്‍ കിട്ടിയത്രെ. എനിക്കല്‍ഭുതമില്ല.
ഈ അരിശത്തിലായതുകൊണ്ടോ എന്തോ excerpt ആയി ആ ഭാഗം തന്നെ ചേര്‍ക്കാന്‍ പോകുന്നു. ചിലത് bold letters ലിടാനും പോകുന്നു. 

Put down the gun, Kip.
He slams his back against the wall and stops his shaking. Plaster dust in the air around them.
I sat at the foot of this bed and listened to you, Uncle. These last months. When I was a kid I did that, the same thing. I believed I could fill myself up with what older people taught me. I believed I could carry that knowledge, slowly altering it, but in any case passing it beyond me to another.
I grew up with traditions from my country, but later, more often, from your country. Your fragile white island that with customs and manners and books and prefects and reason some¬how converted the rest of the world. You stood for precise behaviour. I knew if I lifted a teacup with the wrong finger I’d be banished. If I tied the wrong kind of knot in a tie I was out. Was it just ships that gave you such power? Was it, as my brother said, because you had the histories and printing presses?
You and then the Americans converted us. With your mis¬sionary rules. And Indian soldiers wasted their lives as heroes so they could be pukkah. You had wars like cricket. How did you fool us into this? Here... listen to what you people have done.
He throws the rifle on the bed and moves towards the Eng¬lishman. The crystal set is at his side, hanging off his belt. He unclips it and puts the earphones over the black head of the patient, who winces at the pain on his scalp. But the sapper leaves them on him. Then he walks back and picks up the rifle. He sees Hana at the door.

One bomb. Then another. Hiroshima. Nagasaki...

...Caravaggio sits down in the chair. He is always, he thinks, sitting in this chair. In the room there is the thin squawking from the crystal set, the radio still speaking in its underwater voice. He cannot bear to turn and look at the sapper or look towards the blur of Hana’s frock. He knows the young soldier is right. They would never have dropped such a bomb on a white nation.

അടുത്തത്, The White Tiger: Aravind Adiga



Friday 10 August 2012

ഒരു മരണം കണ്ട കഥ

രണ്ടു ദിവസം മുമ്പാണ്. ഈ മുറിയില്‍ കുറെ നേരമായി ഒരു പ്രാണി ഇങ്ങനെ ഒച്ചേണ്ടാക്കിക്കൊണ്ട് പറന്നു നടക്കായിരുന്നു. വല്ലാത്ത irritation ആണ് എനിക്കത്. എല്ലാര്‍ക്കും ആയിരിക്കുമെന്ന് തോന്നുണു. ഇതിനെ ഓടിക്കാന്‍ പല വഴി ഞാന്‍ നോക്കി. ഒരു ജനല് തൊറന്നിട്ടുകൊടുത്തു. പോണില്ല. പിന്നെ ഒരു മാസിക കൊണ്ട് ആട്ടിപ്പായിക്കാംന്ന് വിചാരിച്ചു. പക്ഷെ ഇതിനെ ആട്ടാനായിട്ട് ഒരു സ്ഥലത്ത് ഒരു സെക്കന്റീക്കൂടുതല്‍ നിന്നാലല്ലേ. പ്രാണിക്ക് വല്ലാത്ത എളക്കം. അതിന്റെ മൂളക്കമാണെങ്കെ സഹിക്കാനും വയ്യ. അവസാനം ഞാന്‍ തോല്‍വി സമ്മതിച്ച് മുറിയില്‍ നിന്ന് പോയി താഴെ റ്റി വി കാണാന്‍ ചെന്നിരുന്നു. തിരിച്ചു വന്നപ്പഴേയ്ക്കും മൂളക്കമുണ്ടെങ്കിലും പ്രാണിയുടെ അനക്കമൊന്നുമില്ല. നോക്കുമ്പൊ അതൊരു എട്ടുകാലി വലയില്‍ കുടുങ്ങീരിക്ക്യാണ്. ശെരിക്കും കുടുങ്ങി. രണ്ട് എട്ടുകാലികളുണ്ട്. ഈ ഊഞ്ഞാലാടിക്കോണ്ടിരിക്കണ എല്ലുംകോലായ രണ്ടെണ്ണം. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്കുമുന്നില്‍ മരണം കാണുമ്പോള്‍ ഇടപെടാതെ കാമറയില്‍ അത് പകര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് വലിയ ആക്ഷേപമുള്ളതാണല്ലോ. ഞാനും ആ രീതിയിലൊരു ചെറിയ മാധ്യമപ്രവര്‍ത്തകയായി ആ ഇരപിടുത്തം കാമറയിലാക്കി. എട്ടുകാലി 1 ആണ് പ്രാണിയെ വലയില്‍ പെടുത്തിയതെന്ന് തോന്നുണു. അത് വിഷം കുത്തിവെച്ചോ മറ്റോ പ്രാണിയെ കൊല്ലാന്‍ നോക്കുന്നുണ്ട്. ഇടയ്ക്ക് എട്ടുകാലി 2 വന്ന് എത്തിനോക്കും. നമക്കും വല്ലതും കിട്ടുമോ എന്നറിയാന്‍. എട്ടുകാലി 1 അടുക്കുന്നില്ല. അവസാനം പ്രാണിയെ വശത്തിരുത്തി ഇവരു രണ്ടുപേരും തമ്മില്‍ വന്‍ യുദ്ധം. ഇവിടെ റ്റങ്സ്റ്റന്‍ ബള്‍ബായതുകൊണ്ട് ഓരോ ജീവിക്കും ഒരു നിഴല്‍ വെച്ചുണ്ട്. ജീവികളും അവരുടെ നിഴലുകളും പിന്നെ പ്രാണിയുടെ ദീന രോദനവും ബാക്ക്ഗ്രൌണ്ട് സ്കോറായി ചീവീടുകളും. കണ്ടു നോക്കൂ.



വേറെ തമാശയെന്താന്ന് വെച്ചാ ഇതെടുക്കാന്‍ ഞാന്‍ കൊറെ കഷ്ടപ്പെട്ടിരുന്നു. original video പത്ത് പതിനഞ്ച് മിനുറ്റുണ്ട്. അത്രേം നേരം രണ്ട് പുസ്തക,ഷെല്‍ഫിന്മേല്‍ രണ്ട് കാലും വെച്ച് സ്വയം ബാലന്‍സ് ചെയ്ത് കഴുത്ത് ഏന്തി വലിഞ്ഞാണ് കണ്ടിരുന്നത്. ഇതുവരെ കഴുത്തിന്റെ വേദന മാറീട്ടില്ല :)

Tuesday 7 August 2012

ബുക്കറിലൂടെ 3: The Finkler Question



ഈ പുസ്തകം പണ്ട് കോളെജ് ലൈബ്രറിയില്‍ കണ്ട് വേണ്ടെന്നു വെച്ചതായിരുന്നു. അതിനുപകരം വേറെയെന്തോ എടുത്തു. പക്ഷെ പുസ്തകത്തിന്റെ ചട്ട മറന്നട്ടില്ലായിരുന്നു. The Finkler Question രസകരമായ ഒരു പുസ്തകമാണ്.  2010 ലെ ബുക്കര്‍ പ്രൈസ് വിജയി. 
എല്ലാ മനുഷ്യര്‍ക്കും ആശയക്കുഴപ്പങ്ങളുണ്ടാകും. എഴുത്തുകാരും അതുപോലെതന്നെയാണ്. അത് മറച്ചുവയ്ക്കാനുള്ള ശ്രമമായിപ്പോകരുത് അവരുടെ പുസ്തകങ്ങള്‍ എന്നെനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. നമ്മുടെ സംശയങ്ങള്‍ അതുപോലെത്തന്നെ നിഴലിക്കുന്നതായിരിക്കണം നമ്മുടെ എഴുത്തുകള്‍ എന്ന്. The Finkler Question ല്‍ ഇതില്‍ വിശ്വസിക്കുന്ന ഒരെഴുത്തുകാരനെ ഞാന്‍ കണ്ടു. ജൂതരുടെ വിഷയം വളരെ സങ്കീര്‍ണമാണ്. അതിനെപ്പറ്റി ആധികാരികമായി പറയാന്‍ ജൂതരല്ലാത്തവര്‍ക്ക് വളരെ പ്രയാസമാണ്. ക്രിസ്ത്യാനികളെയോ ഹിന്ദുക്കളെയോ പറ്റി പൊതുവായി ചില കാര്യങ്ങളെങ്കിലും നമുക്കു പറയാന്‍ പറ്റും. എന്നാല്‍ ജൂതരുടെ കാര്യത്തില്‍ അതെല്ലാം വളരെ വിഷമമുള്ള സംഗതിയാണ്. ജൂതര്‍ എന്നാല്‍ എന്താണ് എന്നോ, ജൂതരാവാനുള്ള മാനദണ്ഡം എന്ത് എന്നൊന്നും ആര്‍ക്കും അങ്ങനെ എളുപ്പം മനസ്സിലാക്കുക സാധ്യമല്ല. മനസ്സിലാക്കുകയേ സാധ്യമല്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. 
പുസ്തകത്തിന്റെ ശീര്‍ഷകത്തിലെ Finkler ജൂതരെ ഒന്നടങ്കം സൂചിപ്പിക്കാന്‍ പുസ്തകത്തില്‍ത്തന്നെ Howard Jacobson ഉപയോഗിക്കുന്ന വാക്കാണ്. പുസ്തകത്തിലെ Finkler എന്ന കഥാപാത്രം ജൂതനാണ്. അതില്‍ നിന്നാണ് കഥാനായകനായ ജൂലിയന്‍ റ്റ്രെസ്ലോവ് ആ പ്രയോഗമുണ്ടാക്കുന്നത്. പുസ്തകത്തിലുടനീളം ജൂതര്‍ക്ക് പല വിഷയങ്ങളോടുമുള്ള കാഴ്ചപ്പാടിനെപ്പറ്റി പുറത്തുനിന്നൊരാളുടെ അഭിപ്രായങ്ങളാണ്. Sam Finkler ഒരു philosopher ആണ്. ബ്രിട്ടനിലാകട്ടെ ജൂതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയുമാണ്. എന്നാലും അതിനെപ്പറ്റിയെല്ലാം Finkler നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. ഇസ്രയേലിന്റെ അതിക്രമങ്ങളില്‍ ദേഷ്യപ്പെടുന്ന Finkler താന്‍ ജൂതനായതില്‍ ലജ്ജിക്കുന്നുണ്ട്. ലോകത്തിലെ ഒരു വിഭാഗം ജൂതര്‍ ഇങ്ങനെയുള്ളവരാണ്. വേറെ പലര്‍ക്കും തങ്ങളുടെ വിശ്വാസത്തോട് കൂറുണ്ടെങ്കിലും ഇത്തരം അതിക്രമങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ താല്‍പര്യമില്ല. ഒരു ജൂതയുമായി ജൂലിയന്‍ പ്രേമത്തിലാവുകയും സ്വയം ഒരു ജൂതനാവാന്‍ ശ്രമിക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്നാലത് സാധ്യമല്ല എന്ന് അയാള്‍ക്ക് തുടരെത്തുടരെ ബോധ്യപ്പെടുന്നുമുണ്ട്. വേറൊരു കാര്യം കൂടെ കുറച്ച് നാള്‍ മുമ്പ് ഒരു വാര്‍ത്ത കണ്ടിരുന്നു തന്റെ The Colour Purple എന്ന പുസ്തകം Israel ല്‍ translate ചെയ്ത് വിക്കാന്‍ Alice Walker വിസമ്മതിച്ചു എന്ന്. അത്തരത്തിലുള്ള നിലപാടുകളെപ്പറ്റി പുസ്തകത്തില്‍ Finkler ഒരഭിപ്രായം പറയുന്നുണ്ട്. നമ്മുടെ political stand എന്തുതന്നെയായാലും എതിര്‍കക്ഷിയോട് എത്രതന്നെ വിയോജിപ്പുണ്ടെങ്കിലും information exchange നിര്‍ത്തലാക്കുക എന്നത് ഒന്നിനും ഒരു പരിഹാരമല്ല എന്ന്. തീര്‍ത്തും പിന്തിരിപ്പനായ ഒരു നയമാണത് എന്ന്.  Academic Boycotts നോടൊക്കെയുള്ള Finkler ുടെയും അതിലൂടെ ജേകബ്സന്റെയും അഭിപ്രായമിതാണ്. Alice Walker ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരിയാണ്. (The Colour Purple എനിക്കവരുടെ രണ്ടാമതായേറ്റവും ഇഷ്ടപ്പെട്ട പുസ്തകവും.) എന്നാലും ഇടയ്ക്കൊക്കെ Finkler ുടെ ഈ അഭിപ്രായം കുറച്ച് ശരിയാണെന്നെനിക്ക് തോന്നാറുണ്ട്. ആ പുസ്തകവും അതുപോലെ വേറെ പലതും, The Finkler Question ും ഒരപക്ഷെ ഇസ്രയേലുകാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതുതന്നെയാണ്. 
ഇത്തരം സംഭവങ്ങളെല്ലാം നര്‍മമുപയോഗിച്ചാണ് ജേകബ്സന്‍ പറഞ്ഞിരിക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ ഭംഗി. അദ്ദേഹത്തിന്റെ നര്‍മം വളരെ രസകരമാണ്. ഇടയ്ക്കൊക്കെ ഞാനുറക്കെ പൊട്ടിച്ചിരിച്ചിരുന്നു. എന്നാലും പുസ്തകം വായിക്കുമ്പോഴുടനീളം ഒരു ചെറുചിരി ചുണ്ടുകളിലുണ്ടാവും. അതാണ് ജേകബ്സന്‍ നര്‍മത്തിന്റെ മനോഹാരിത. നര്‍മം ഉപയോഗിച്ച പുസ്തകങ്ങളില്‍ ബുക്കര്‍ കിട്ടുന്നത് The Finkler Question ലൂടെ ആദ്യമായാണെന്നും രണ്ടാമതായാണെന്നും അഭിപ്രായമുണ്ട്. ഏതായാലും തമാശകളിലൂടെ ഗൌരവമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്നതില്‍ സംശയമില്ല. അതില്‍ ജേകബ്സന്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. ഇതാ ഒരു excerpt. ജൂതനാവാനുള്ള ശ്രമത്തിന്റെ ഭാഗമായി യിഡ്ഡിഷ് പഠിക്കുന്ന ജൂലിയന്‍ റ്റ്രെസ്ലോവിനെയാണ് കാണുന്നത്. 

But he did as he was told. He went to Liguira with his two gouische sons and came back ready to move in.
'My feygelah,' he said, taking her in his arms.
She laughed one of her big laughs, 'Feygelah, me? Do you know what feygelah means?'
'Sure. Little bird. Also homosexual, but I wouldn't be calling you a homosexual. I bought a Yiddish dictionary.'
'Call me something else.'
He'd come prepared. When he was certain his sons weren't looking he had studied the Yiddish dictionary by the swimming pool on Portofino. His aim had been a hundred Yiddish words to woo her with.
'My neshomeleh,' he said. 'It means my little darling. It comes from neshomeh, meaning soul.'
'Thank you,' she said. 'I fear you're going to teach me how to be Jewish.'
'I will if you like, bubuleh.'

അടുത്തത് The English Patient: Michael Ondatjee